2013, ജൂൺ 8, ശനിയാഴ്‌ച

ആത്മഗദം



ആഴിയിൽ മുങ്ങിമരിച്ച
വെളിച്ചമാണിന്നു സൂര്യൻ

കരയുടെ വിരഹം നെഞ്ചിലേറ്റിയ തിരകൾ
തിരികെവരാൻ വെമ്പുന്നു

ചിരിമാഞ്ഞ സന്ധ്യകൾക്കൊടുവിൽ
തടഞ്ഞു വച്ച കണ്ണുനീർ ഒഴുകി പരന്നു

ഓരോ മറവിയും
ചിതലരിച്ച നിഘണ്ടുവിലെ താളുകളാണ്
അർത്ഥമറിയാത്ത അക്ഷരങ്ങൾ
വാക്കുകളോട് ചേർന്ന് ആശയം നഷ്ടപെടുത്തുന്നു

പിന്നിലേക്ക് നടന്നാൽ
നഷ്ടങ്ങളൊന്നും തിരികെ നൽകാത്തവനാണ് കാലം

ഓർമകളിലേക്ക് തിരികെപോകാൻ
ഏകാന്തത കൂട്ടുവരുന്നു

മനസ്സിന്റെ കുമ്പസാരം
വാക്കുകൾ ഏറ്റെടുക്കുന്നു

എനിക്ക് വെറുപ്പ് തോന്നുന്നു
എന്നോട് തന്നെ സംസാരിച്ചിരിക്കാൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ